മുള്ളരിങ്ങാട് പള്ളിയില്‍ കോടതി വിധി നടപ്പാക്കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കുള്ള കളക്ടറിൻ്റെ മറുപടി
മുള്ളരിങ്ങാട് ഓര്ത്തഡോക്സ് പള്ളിയുടെ കൈമാറ്റത്തിന്റെ പേരില് കോവിഡ് വ്യാപനവുമായി ബന്ധപ്പെടുത്തി ജില്ലാ ഭരണകൂടത്തിനെതിരെയുള്ള ആരോപണങ്ങളില് ഒരു തരത്തിലുമുള്ള അടിസ്ഥാനമില്ലാത്തതും ആക്ഷേപങ്ങള് വസ്തുതകള്ക്ക് നിരക്കാത്തതുമാണ്. 2020 ജൂലൈ 10 നാണ് പള്ളി കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികള് സ്വീകരിച്ചത്. പള്ളി ഒഴിപ്പിച്ച് യഥാസമയം കൈമാറ്റം ചെയ്യണമെന്ന് 08.06.2020 ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൈമാറ്റ നടപടികളുടെ ഭാഗമായി ഇരു വിഭാഗങ്ങളും തമ്മില് ക്രമസമാധാന പ്രശ്നങ്ങള് ഉണ്ടാകുവാന് സാധ്യതയുള്ളതിനാല് ഇതിനു മുന്നോടിയായി തയ്യാറെടുപ്പിനു വേണ്ടി ഇരു വിഭാഗങ്ങളേയും ഉള്പ്പെടുത്തി 16.06.2020-ന് ഒരു ഉന്നതതല യോഗം ചേര്ന്നിരുന്നു. പ്രദേശത്ത് ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാന് സാധ്യതയുള്ളതിനാലും പ്രസ്തുത സ്ഥലത്തിന്റെ സമീപ പ്രദേശങ്ങളില് കോവിഡ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളതിനാലും അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമുള്ളതിനാലും വിധി നടപ്പാക്കുന്നതിന് ഒരു മാസം സമയം നീട്ടി ചോദിക്കുവാന് യോഗത്തില് തീരുമാനിക്കുകയായിരുന്നു.
09.07.2020-ന് മാത്രം ഇതുമായി ബന്ധപ്പെട്ട് മൂന്ന് പ്രാവശ്യം ജില്ലാ കളക്ടര് പള്ളി അധികാരികളെ (ശ്രീ സജി പൗലോസിനെ) നേരിട്ട് ഫോണ് ചെയ്ത് സഹകരിക്കാന് ആവശ്യപ്പെട്ടിരുന്നു. ആയത് മറച്ചു വെച്ച് ഈ നടപടികളെ കോവിഡ് വ്യാപനവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള് അപലപനീയമാണ്.
ഇതുമായി ബന്ധപ്പെട്ട ബഹു. ഹൈക്കോടതിയുടെ ഉത്തരവ്, സ്റ്റേറ്റ് അറ്റോർണ്ണിയുടെ കത്ത് എന്നിവ ഇതോടൊപ്പം ചേർക്കുന്നു.