തൊഴിലാളികൾക്ക് സജി ചെറിയാന്‍റെ റമദാൻ സമ്മാനം കണ്ടു ഞെട്ടി യു.എ.ഇ ഭരണകൂടം
ദുബായ്: കടന്ന് വന്ന വഴികളിലെ പ്രതിസന്ധികൾ മറികടന്ന് വിജയപഥത്തിലെത്തിയ കഥയാണ് കായംകുളം സ്വദേശി സജി ചെറിയാന് പറയാനുള്ളത്. ഏതാനും ദിവസങ്ങളായി മുസ്ലിം സഹോദരങ്ങൾക്ക് പള്ളി നിർമ്മിച്ച്് കൊടുത്ത സംഭവത്തിൽ യു.എ.ഇ യിലെ മാധ്യമങ്ങൾ വാനോളം പുകഴ്‌ത്തുകയാണ് കായംകുളം പത്തിയൂർ തലവേലിൽ സജി ചെറിയാൻ എന്ന പ്രവാസി വ്യവസായിയെ 1.3 മില്ല്യൺ ദിർഹം മുടക്കി നിർമ്മിച്ച പള്ളി ഉടൻ തന്നെ വിശ്വാസികൾക്ക് തുറന്നു കൊടുത്തു.ക്രിസ്ത്യൻ ഓർത്തഡോക്സ് വിശ്വാസിയായ ഇദ്ദേഹം കാണിച്ച സദ്പ്രവൃത്തി എത്ര അഭിനന്ദിച്ചാലും മതി വരികയില്ല. ഏറെ കഷ്ടപ്പാടുകളിലൂടെ സഞ്ചരിച്ച് ഒടുവിൽ വിജയത്തിലെത്തിച്ച കരുണാമയനായ ദൈവത്തോടുള്ള ആദരസൂചകമായിട്ടും സഹ ജീവികളോടുള്ള സ്നേഹം മൂലവുമാണ് ഇത്തരത്തിൽ പള്ളി നിർമ്മിച്ചു നൽകാൻ സജി ചെറിയാൻ മുന്നോട്ട് വന്നത്.
മലയാളിയും പ്രമുഖ വ്യവസായിയുമായ സജി ചെറിയാന്‍ സ്വന്തം ചെലവില്‍ ഫുജൈറയില്‍ നിര്‍മിച്ച മറിയം ഉമ്മു ഈസാ മസ്ജിദ് വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഈ മുസ്‌ലിം പള്ളി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചത്. വൈകീട്ട് അസര്‍ നമസ്‌കാരാനന്തരമായിരുന്നു ചടങ്ങുകള്‍. ചടങ്ങില്‍ ശൈഖ് അഹമ്മദ് ബിന്‍ സൈഫ് അല്‍ ശര്‍ഖി, എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹെഡ് ഓഫ് ചാന്‍സലറി നീരജ് അഗര്‍വാള്‍, ഇ.പി. ജോണ്‍സണ്‍, മഹാദേവന്‍, രാജന്‍ പിള്ള, ജാബിര്‍ കൊല്ലം, ഡോ. പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ നഹ, മറ്റു പ്രമുഖരും ചടങ്ങില്‍ മുഖ്യാതിഥികളായി. 400 പേര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന മസ്ജിദ് 6000 ച.അടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മനുഷ്യ സ്‌നേഹിയും സഹൃദയനും വ്യവസായ പ്രമുഖനുമായ സജി ചെറിയാന്‍ 1.3 ലക്ഷം ദിര്‍ഹം ഏകദേശം 2.4 കോടി ചെലവിലാണ് ഫുജൈറ അല്‍ഹൈല്‍ ലേബര്‍ ക്യാമ്പിനടുത്ത് പള്ളി പണിതിരിക്കുന്നത്. ഇവിടെയുള്ള മുസ്ലിങ്ങളായ തൊഴിലാളികള്‍ 10 കി.മി. ദൂരമുള്ള പള്ളിയില്‍ വന്‍ തുക ചിലവിട്ട് പോകുന്നത്് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സജി ചെറിയാന്‍ ഈ ആരാധനാലയം പണിതത്. സജി ചെറിയാന്റെ ഈ പ്രവൃത്തി മത പണ്ഡിതാന്‍മാര്‍ക്ക് തന്നെ മാതൃകയാണന്ന് ചടങ്ങില്‍ സംസാരിച്ച ഓര്‍ത്തോഡോക്‌സ് സഭ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് പറഞ്ഞു.
മിഡില്‍ ഈസ്റ്റ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറായ സജിയുടെ ഹൃദയ വിശാലതയാണ് ഇത്തരമൊരു സല്‍കര്‍മത്തിന് പ്രചോദനമായത്. നാലായിരത്തിലധികം തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനടുത്ത് പള്ളി നിര്‍മിച്ചത് പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ക്ക് ആശ്വാസമാണ്. ദിബ്ബയില്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സജി മുന്‍പ് നിര്‍മിച്ചു കൊടുത്തിട്ടുണ്ട്. ലിസിയാണ് സജിയുടെ ഭാര്യ. ദുബയ് യുകെ യൂനിവേഴ്‌സിറ്റിയില്‍ എംബിഎക്ക് പഠിക്കുന്ന സച്ചിന്‍, ഫുജൈറ ഔവര്‍ ഓണ്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്ന എല്‍വിന്‍ എന്നിവര്‍ സജി-എല്‍സി ദമ്പതികളുടെ മക്കളാണ്.
“ഒരു ക്രിസ്ത്യാനി മുസ്ലിം പള്ളി നിർമ്മിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അധികാരികൾക്ക് അതിശയം ആയിരുന്നു,വൈദ്യുതി – കുടിവെള്ള സൗകര്യങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുകയും പിന്നീട് അവർ ചെയ്തു” – സജി പറയുന്നു