കൂനന്‍ കുരിശു സത്യത്തിനു ശേഷം മലങ്കര സഭയെ നയിച്ച പരി.പിതാക്കന്മാര്‍
അഞ്ചാം മാര്‍ത്തോമാ(1728-1765):-
ഏഴാം മാര്‍തോമാ (1808-1809):-
ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളിയില്‍ വച്ച് അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. ദീവന്നാസിയോസ് എന്ന നാമം അദ്ദേഹവും സ്വീകരിച്ചില്ല. മലങ്കര സഭയുടെ ഭാവി കാര്യങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം വട്ടിപ്പണം നിക്ഷേപിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. അതാതു സമയത്തെ മലങ്കര മെത്രാപോലീത്താക്ക് വട്ടി അല്ലങ്കില്‍ പലിശ പിന്‍വലിക്കാമെന്ന വ്യവസ്ഥയിലാണ് പണം നിക്ഷേപിച്ചത്. മലങ്കര സഭയുടെ പിന്നീടുള്ള പല വ്യവഹാരങ്ങളിലും ഈ വ്യവസ്ഥ നിര്‍ണായകമായിട്ടുണ്ട്. 1809 ല്‍ അദ്ദേഹം കാലം ചെയ്തു. കോലഞ്ചേരി വലിയപള്ളിയില്‍ കബറടക്കി
എട്ടാം മാര്‍തോമാ (1809-1816):-
ഏഴാം മാര്‍തോമായാല്‍ ഇദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടു..ഇദ്ദേഹത്തിന്റെ കാലത്താണ് സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യ വൈദിക പരിശീലന കേന്ദ്രം കോട്ടയം പഴയസെമിനാരി പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ സ്ഥാപിക്കുന്നത്. 1816 ല്‍ കാലം ചെയ്തു.പുത്തന്‍കാവ് മര്‍ത്തമറിയം പള്ളിയില്‍ കബറടക്കി
ഒന്‍പതാം മാര്‍തോമാ (1816-1817):-
എട്ടാം മാര്‍തോമായാല്‍ അഭിഷേകം ചെയ്യപ്പെട്ടു. ചുരുങ്ങിയ കാലം മലങ്കര സഭയെ നയിച്ചു. 1817 ല്‍ കാലം ചെയ്തു. കടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ കബറടക്കി.
പത്താം മാര്‍തോമാ (മലങ്കര സഭാ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് ദീവന്നാസിയോസ്) (1816):-
പകലോമറ്റം ഇതര കുടുംബത്തില്‍ നിന്നും ആദ്യമായി മലങ്കര സഭയുടെ തലപ്പത്തെത്തി ചരിത്രം കുറിച്ചു. തോഴിയൂര്‍ സഭയുടെ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് മെത്രാപോലീത്തായാണ് അദ്ദേഹത്തെ അഭിഷേകം ചെയ്തത്.മലങ്കര സഭയുടെ നവോത്ഥാന കാലഘട്ടത്തിനു തുടക്കം കുറിച്ചു.1816 നവംബര്‍ മാസത്തില്‍ കാലം ചെയ്തു അദ്ദേഹം തന്നെ സ്ഥാപിച്ച കോട്ടയം പഴയസെമിനാരിയില്‍ കബറടക്കി.
പതിനൊന്നാം മാര്‍തോമാ (1817-1825) (പുന്നത്ര മോര്‍ ദീവന്നാസിയോസ് ):-
തോഴിയൂര്‍ സഭയുടെ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് മെത്രാപോലീത്തായാല്‍ മലങ്കര മെത്രാപോലീത്തായായി അഭിഷേകം ചെയ്യപ്പെട്ടു.1825 ല്‍ കാലം ചെയ്തു. കോട്ടയം ചെറിയപള്ളിയില്‍ കബറടക്കി
പന്ത്രണ്ടാം മാര്‍തോമാ (1825-1852) (ചേപ്പാട്ട് പീലിപ്പോസ് മോർ ദീവന്നാസിയോസ് ):-
തോഴിയൂര്‍ സഭയുടെ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് മെത്രാപോലീത്തായാല്‍ മലങ്കര മെത്രാപോലീത്തായായി അഭിഷേകം ചെയ്യപ്പെട്ടു..ഇദ്ദേഹത്തിന്റെ കാലത്താണ് മലങ്കരയില്‍ നവീകരണ വ്യവഹാരങ്ങളുണ്ടാവുന്നത്.ആംഗ്ളിക്കന്‍ മിഷണറിമാരുടെ സ്വാധീനത്തില്‍ മലങ്കര സഭയെ പ്രൊട്ടസ്റ്റന്റ് ആശയങ്ങളിലേക്ക് തള്ളിവിടാന്‍ ശ്രമം തുടങ്ങി.പാലകുന്നത്ത് മാത്യു ശെമ്മാശന്‍ മലങ്കര പള്ളിയോഗത്തിന്റെ അനുവാദമില്ലാതെ അന്ത്യോഖ്യയില്‍ പോയി മലങ്കര മെത്രാപോലീത്തായായി അന്ത്യോഖ്യന്‍ പാത്രിയർക്കീസില്‍ നിന്ന് നേരിട്ടു പട്ടമേറ്റ് മടങ്ങി വന്നതോടെ മലങ്കര സഭയില്‍ പുതിയ കീഴ്വഴക്കങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. ചേപ്പാട് പീലിപ്പോസ് മോര്‍ ദീവന്നാസിയോസ് 1855 ല്‍ കാലം ചെയ്തു. ചേപ്പാട് പള്ളിയില്‍ കബറടക്കി
പാലക്കുന്നത്ത് മാത്യൂസ് മോര്‍ അത്താനാസിയോസ് (1852-1865):-
അന്ത്യോഖ്യയില്‍ നിന്നും പട്ടമേറ്റു വന്ന പാലക്കുന്നത്ത് മെത്രാന്‍ ചേപ്പാട്ട് മോർ ദീവന്നാസിയോസ് മെത്രാപോലീത്തായെ മറികടന്ന് മലങ്കര മെത്രാപോലീത്താ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.അദ്ദേഹം മലങ്കര പള്ളിയോഗത്തിന്റെ അംഗീകാരമില്ലാതെ നവീകരണ ആശയങ്ങള്‍ പ്രചരിപ്പിച്ചു.അദ്ദേഹത്തിന്റെ കാലത്താണ് വട്ടിപ്പണം കേസ് ആരംഭിക്കുന്നത്. അന്ത്യോഖ്യന്‍ പാത്രിയർക്കീസയച്ച യൂയാക്കീം മോര്‍ കൂറീലോസ് എന്ന അന്ത്യോഖ്യന്‍ മെത്രാനും പാലക്കുന്നത്ത് മെത്രാനും തമ്മിലാണ് കേസു നടന്നത്. കേസില്‍ പാലക്കുന്നത്ത് മെത്രാനനുകൂലമായാണ് വിധി വന്നത്. 1877 ല്‍ അദ്ദേഹം കാലം ചെയ്തു. മാരാമണ്‍ പള്ളിയില്‍ കബറടക്കി.
പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി (1865-1909):-
മലങ്കരസഭാ തേജസ് എന്നറിയപ്പെടുന്ന പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനി മലങ്കര സഭയുടെ നവോത്ഥാന നായകനാണ്. MD സെമിനാരിയും പരുമല സെമിനാരിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു. പ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസ് അദ്ദേഹത്തിന്റെ കാലത്താണ് നടന്നത്. 1909 ല്‍ കാലം ചെയ്തു കോട്ടയം പഴയസെമിനാരിയില്‍ കബറടക്കി.
വട്ടശേരില്‍ ഗീവര്‍ഗീസ് മോര്‍ ദീവന്നാസിയോസ് (1909-1934):-
മലങ്കരസഭ ഭാസുരന്‍ എന്നറിയപ്പെടുന്ന വട്ടശേരില്‍ തിരുമേനി 1909 ല്‍ മലങ്കര മെത്രാപോലീത്തായായി അഭിഷേകം ചെയ്യപ്പെട്ടു.മലങ്കരയിലെ കാതോലികേറ്റ് പുന:സ്ഥാപനത്തിനു ചുക്കാന്‍ പിടിച്ചു.മലങ്കര സഭയുടെ ഭരണഘടന രചിച്ചു.1934 ല്‍ കാലം ചെയ്തു. കോട്ടയം പഴയ സെമിനാരിയില്‍ കബറടക്കി
ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ (1934-1964)
ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ (1964-1975)
ബസേലിയോസ് മാര്‍തോമാ മാത്യൂസ് പ്രഥമന്‍ (1975-1991)
ബസേലിയോസ് മാര്‍തോമാ മാത്യൂസ് ദ്വിതീയന്‍ (1991-2005)
ബസേലിയോസ് മാര്‍തോമാ ദിദിമോസ് പ്രഥമന്‍ (2005-2010)
ബസേലിയോസ് മാര്‍തോമാ പൗലോസ് ദ്വിതീയന്‍ (2010- )