OVS - Latest NewsSAINTS

ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ് ; മലങ്കരയുടെ വിശ്വാസ പടനായകൻ -വർഗ്ഗീസ് പോൾ കൈത്തോട്ടത്തിൽ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് എന്നും ശോഭയുള്ള പ്രകാശ ദീപമാണ് സഭാ ഭാസുരൻ എന്നറിയപ്പെടുന്ന വട്ടശ്ശേരിയിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ. ഇരുണ്ടതും പ്രക്ഷുബ്ധവുമായ സന്ദർഭങ്ങളിൽ സഭയെ പ്രകാശിപ്പിക്കുകയും, വിദേശ അടിച്ചമർത്തലിന്റെ ബന്ധനങ്ങളിൽ നിന്ന് സഭയെ വിജയകരമായി രക്ഷിക്കുവാനുള്ള ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു. വിശുദ്ധ സഭയുടെ സ്വാതന്ത്ര്യവും ക്ഷേമവും സുരക്ഷിതമാക്കാൻ തന്റെ ജീവിതം മുഴുവൻ ദൈവത്തിൽ പൂർണ്ണമായി സമർപ്പിച്ചിരുന്നു. പരിശുദ്ധ സഭയെ സ്വാതന്ത്ര്യത്തിലേക്ക് ധൈര്യപൂർവ്വം നയിച്ചതിനാൽ അദ്ദേഹത്തിന്റെ കൃപ നിരവധി പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും നേരിടുന്നതിനും കാരണമായി. മാർ ദിവന്നാസിയോസ് 1858 ഒക്ടോബർ 31ന് ജോസഫിന്റെയും ഏലിയമ്മയുടെയും മകനായി വട്ടശ്ശേരി തറവാട്ടിൽ ഭൂജാതനായി. മല്ലപ്പള്ളിയിലെ സി‌ എം‌ എസ് മിഡിൽ‌ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കോട്ടയം സി‌എം‌എസ് ഹൈസ്‌കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ദൈവ വിശ്വാസത്തിൽ അദ്ദേഹത്തിൻ്റെ തീഷ്ണത മനസ്സിലാക്കിയ പരിശുദ്ധ പത്രോസ് പാത്രിയർക്കീസ് ​​അദ്ദേഹത്തെ 1876ൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ ശെമ്മശ പട്ടം നൽകി. തുടർന്ന് സഭാ ജീവിതത്തിലേക്കുള്ള തുടക്കമായി കേട്ടയം പഴയ സെമിനാരിയിൽ നിന്നും ദൈവശാസ്ത്ര പരിശീലനം നേടി. പരിശുദ്ധ പരുമല തിരുമേനിയിൽ നിന്നും സുറിയാനി ഭാഷയിൽ പണ്ഡിത്യം ആർജ്ജിച്ചു. 1879ൽ ഗീവർഗീസിനെ പൂർണ്ണ ശൈമ്മാശന്മാരുടെ നിരകളിലേക്ക് നിയമിച്ചു. 1880 ൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് ഗീവർഗ്ഗീസിന് പൗരോഹിത്യം നൽകി. സുറിയാനി ഭാഷയിലും ദൈവശാസ്ത്രത്തിലെയും അവിശ്വസനീയമായ വൈദഗ്ദ്ധ്യം കണക്കിലെടുത്ത് അദ്ദേഹത്തെ മലങ്കര മൽപാൻ ആയി നിയമിച്ചു.

വായന, പഠനം, ചിന്ത എന്നിവയിൽ അദ്ദേഹം ഒഴിവുസമയങ്ങളിൽ ചെലവഴിച്ചു. ഇത് “സഭയുടെ ഉപദേശങ്ങൾ” പോലുള്ള പ്രശസ്ത രചനകളിലേക്ക് വിവർത്തനം ചെയ്തു. ആരാധനയിൽ അർത്ഥവത്തായ പങ്കാളിത്തത്തിനായി സാധാരണ വിശ്വാസികൾ ഉപയോഗിക്കുന്നതിനായി സഭാ ആരാധനയുടെ ക്രമം പരിവർത്തനങ്ങൾ ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.മികച്ച പണ്ഡിതനും അഡ്മിനിസ്ട്രേറ്ററുമായിരുന്നതിനാൽ അദ്ദേഹത്തെ കോട്ടയം എംഡി സെമിനാരി പ്രിൻസിപ്പലായി നിയമിച്ചു. ഗീവർഗീസ് മൽപാൻ 1903ൽ റമ്പാൻ സ്ഥാനം സ്വീകരിച്ചു. അദ്ദേഹം പിന്നീട് പരുമല സെമിനാരി മാനേജരായും പ്രവർത്തിച്ചു. ധ്യാനത്തിലൂടെയും പ്രർത്ഥനയിലൂടെയും 1908 വരെ ആ സ്ഥാനത്ത് തുടർന്നു.1908 ഫെബ്രുവരി എട്ടിന് ഗീവർഗ്ഗീസ് റമ്പാനെ പഴയ സെമിനാരിയിൽ കൂടിയ മലങ്കര അസോസിയേഷനിൽ വച്ച് മലങ്കര മെത്രാപ്പോലീത്തയുടെ പിൻഗാമിയായി തെരഞ്ഞെടുത്തു. 1908 മെയ് നുപ്പത്തിയൊന്നിന് യെരുശേലേമിൽ വച്ച് പരിശുദ്ധ അബ്ദുള്ള പാത്രിയാർക്കീസിന്റെ തൃക്കൈകളാൾ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ് എന്ന നാമത്തിൽ മേല്പട്ടക്കാരനായി വാഴിച്ചു. മലങ്കരയിൽ മടങ്ങിയെത്തിയ മാർ ദിവന്നാസിയോസിന് ചുമതലകളും ആസ്ഥാനവും നിയമപരമായും ഔപചാരികമായും ഒഴിഞ്ഞ് കൊടുത്ത് പുലിക്കോട്ടിൽ മെത്രാപ്പേലീത്ത കേട്ടയം ചെറിയ പളളിയിലേക്ക് താമസം മാറി. 1909 ജൂലൈ പത്രണ്ടിന് ശേഷം മാർ ദിവന്നാസിയോസ് പുർണ്ണമായും മലങ്കര മെത്രപ്പോലീത്തയായി ചുമതലയേറ്റു.

അതെ വർഷം തന്നെ അബ്ദുള്ള പാത്രിയാർക്കീസ് മലങ്കരയിൽ എത്തി. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത താല്ക്കാലിക അധികാരം അവകാശപ്പെട്ട് മലങ്കര സഭയെ മുഴുവനും തന്റെ അധികാരത്തിൻ കീഴിലെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വരവിന്റെ പ്രധാന ലക്ഷ്യം. അന്ത്യോഖ്യയിലെ പാത്രീയർക്കീസിന് അന്മീയ അധികാരം മാത്രമേ മലങ്കരയിൽ ഉള്ളൂ എന്ന് 1899 ൽ റോയൽ കോടതി വിധി നേരത്തെ വിധിച്ചിരുന്നു. അതിനാൽ ഇടവകകളിൽ നിന്നും വൈദീകരിൽ നിന്നും മെത്രപ്പോലീത്ത സ്ഥാനാർത്ഥികളിൽ നിന്നും രജിസ്റ്റർ ചെയ്ത കരാർ സ്വീകരിക്കുവാൻ പാത്രിയർക്കീസ് ശ്രമിച്ചു. പുറത്താക്കുമെന്ന ഭയം കൊണ്ടും സ്ഥാനമാനങ്ങൾ നഷ്ടമായേക്കാം എന്ന ആശങ്കകൾ കൊണ്ടും ചിലർ പാത്രിയർക്കീസിനെ അനുകുലിച്ചു. മലങ്കര മെത്രാപ്പേലീത്താമായിരുന്ന മാർ ദിവന്നാസിയോസ് രജിസ്റ്റർ ചെയ്ത കരാർ സമർപ്പിക്കന്നത് വരെ തനിക്ക് മലങ്കര സഭയെ നിയന്ത്രണത്തിലാക്കാൻ കഴിയില്ലെന്ന് പാത്രികർക്കീസിന് മനസ്സിലായി. മാർ ദിവന്നാസിയോസിൽ നിന്നും കരാറിൽ ഒപ്പിടുവാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ ദിവന്നാസിയോസ് അത് ശക്തമായി നിഷേധിക്കുകയും, പാത്രിയാർക്കീസ് ഒരു അത്മീയ മേൽവിചാരകൻ മാത്രമാണെന്നും മലങ്കര സഭയിലെ അധികാരങ്ങൾ മലങ്കര മെത്രപ്പോലീത്തായുടെ കൈകളിലാണെന്നും പ്രഖ്യാപിച്ചു. പല വാഗ്ദാതങ്ങലൂടെയും ഭീക്ഷണികളിലൂടെയും മാർ ദിവന്നാസിയോസിനെ അനുനയിപ്പിക്കുവാൻ പാത്രിയാർക്കീസ് ശ്രമിച്ചു എങ്കിലും മാർ ദിവന്നാസിയോസ് ഇവയെല്ലാം നിരസിച്ചു.

മാർ ദിവന്നാസിയോസിനെ മുടക്കി കൊണ്ട് 1911 ൽ പാത്രിയർക്കീസ് ബാവ കൽപന പുറപ്പെടുവിച്ചു. പിന്നീട് വ്യവഹാരങ്ങൾ നടത്തിയ എല്ലാ കോടതികളും പാത്രിയർക്കീസിന്റെ മുടക്ക് നിയമ വിരുദ്ധമാണെന്ന് വിധിച്ചു. മാർ ദിവന്നാസിയോസിനെ പുറത്താക്കിയത് സഭയെ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു. പാത്രിയാർക്കീസിനെ പിന്തുണക്കുന്നവർ എന്നും മലങ്കര മെത്രപ്പോലീത്തയെ പിന്തുണക്കുന്ന കക്ഷി എന്നും. പാത്രിയാർക്കീസിന്റെ അത്മീയ അധികാരത്തിൽ നിന്നു കൊണ്ട് മലങ്കര സഭയെ വിലപേശുമെന്ന് സഭാ ദർശകനായ മാർ ദിവന്നാസിയോസിന് നേരത്തെ തന്നെ അറിയാമായിരുന്നു. അതിനാൽ മലങ്കരയിലെ വിശ്വാസികളുടെ അത്മീയ ആവശ്യങ്ങൾ പരിപാലിക്കുവാൻ ഒരു ആത്മീയ അധികാരം ആവശ്യമാണെന്ന് മാർ ദിവന്നാസിയോസിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനാൽ 1912ൽ, മുതിർന്ന പാത്രിയർക്കീസായിരുന്ന അബ്ദേദ് മിശിഹായെ മലങ്കരയിലെക്കു ക്ഷണിക്കുകയും,അതേ വർഷം തന്നെ മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിക്കുകയും ചെയ്തു. കണ്ടനാട് ഭദ്രാസന മെത്രപ്പോലീത്താ ആയിരുന്ന മാർ ഈവാനിയോസിനെ ആദ്യത്തെ കാതോലിക്ക യായി വാഴിക്കുകയും ചെയ്തു. 1911ലെ പിളർപ്പ് പല കോടതികളിലും നിരവധി കേസുകളിലേക്ക് നയച്ചു. കേസുകൾ ശരിയായ ദിശകളിലേക്ക് തന്നെ പോകുന്നു എന്നു മനസ്സിലാക്കിയ മാർ ദിവന്നാസിയോസ് കോടതിക്ക് പുറത്ത് സമാധാനപരമായ ഒത്തുതീർപ്പുകൾക്ക് ശ്രമങ്ങൾ നടത്തി. മലങ്കര സഭയിലെ സമാധാനം ആഗ്രഹിച്ച മാർ ദിവന്നാസിയോസ് വാർദ്ധ്യക്യത്തിലും മാർഡെനിലേക്ക് കപ്പൽ കയറി. അന്നത്തെ പാത്രിയാർക്കീസായിരുന്ന ഏലിയാസ് മുന്നാമനുമായി കൂടികാഴ്ച നടത്തി. പക്ഷേ ആ കൂടിയാഴ്ചക്കും യാത്രയ്ക്കും വിജയം ഉണ്ടായിരുന്നില്ല. അത് മാർ ദിവന്നാസിയോസിനെ കൂടുതൽ ആശങ്കാഭരിതനാക്കി.

മാർ ദിവന്നാസിയോസിന്റെ പേരിലുണ്ടായിരുന്ന എല്ലാ കേസുകളും 1929 ആയപ്പോഴേക്കും വിധികൾ വരികയും, കേസ് പൂർണ്ണമായി വിജയിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം തന്റെ ഊർജ്ജം മുഴുവനും മലങ്കര സഭയുടെ ആത്മീയ വളർച്ചയിൽ കേന്ദ്രീകരിച്ചു. ബഥനി ആശ്രമത്തിന്റെയും, തടാകം ആശ്രമത്തിന്റെയും ആരംഭ കാലഘട്ടത്തിൽ മാർ ദിവന്നാസിയോസിന്റെ പൂർണ്ണ പിന്തുണകൾ ഉണ്ടായിരുന്നു. മലങ്കര സഭയിൽ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വളർച്ചയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സഭയുടെ ഭാവി നേതാക്കളായിത്തീർന്ന പലരെയും അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്തു. മലങ്കര സഭയുടെ ഭരണഘടന തയ്യാറാക്കുന്നതിൽ അദ്ദേഹം തുടക്കം കുറിച്ചു.1934ൽ മാർ ദിവന്നാസിയോസിന്റെ മരണശേഷം ഇത് പാസാക്കപ്പെട്ടു.

മാർ ദിവന്നാസിയോസിന്റെ വിശ്വസ്ത ശിഷ്യനും, ബഥനി ആശ്രമത്തിന്റെ സ്ഥാപക പിതാക്കൻമാരിൽ ഒരാളായ മാർ ഇവാനിയോസും മാർ തെയോഫിലസും സ്വന്തം സഭയെ വഞ്ചിക്കുകയും, അധികാര മോഹങ്ങൾക്കും (കതോലിക്കാ സ്ഥാനത്തിൻ്റെ പേരിൽ ) സ്വർത്ഥ താല്പര്യങ്ങൾക്കും വേണ്ടിയും സ്വന്തം സഭയെ ഉപേക്ഷിച്ച്, സഭയുടെയും ആശ്രമത്തിന്റെയും സ്വത്തുക്കൾ (ഉപ്പു ഭരണി ഉൽപ്പടെ) കൈയടക്കുകയും, റോമൻ സഭയിലേക്ക് ചേക്കേറുകയും,പിന്നീട് റീത്ത് പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. തൻ്റെ വിശ്വസ്തൻ്റെ കൂറുമാറ്റവും വഞ്ചനയും ദിവനാസിയോസിനെ കൂടുതൽ ദു:ഖഭരിതനാക്കി. എങ്കിലും അടിപതറാതെ പരിശുദ്ധ സഭയുടെ കെട്ടുറപ്പിനെ കൂടുതൽ ബലപ്പെടുത്തി ഉറപ്പിച്ചു കൊണ്ടിരുന്നു.

വട്ടശ്ശേരിയിൽ തിരുമേനിയുടെ ആത്മീയ അടിത്തറയായ സ്തംഭങ്ങളായിരുന്നു പ്രാർത്ഥനയും ഉപവാസവും. തന്റെ മൂല്യവത്തായ ആത്മീയ ജീവിതത്തിലൂടെ നേടിയ ശക്തിയാൽ എല്ലാ വെല്ലുവിളികളെയും അദ്ദേഹം നേരിട്ടു. ആരാധന യാമങ്ങൾക്കു പുറമേ, സ്വകാര്യ പ്രാർത്ഥനകളിലും, ആളുകളുടെ ശ്രദ്ധയിൽ നിന്ന് മാറി വാതിലടച്ചു മുറിക്കുള്ളിൽ നിശബ്ദമായ ധ്യാനങ്ങളിലും തിരുമേനി കൂടുതൽ സമയം ചെലവഴിച്ചു. പ്രാർത്ഥന ജീവിതത്തിൽ മാർ ദിവന്നാസിയോസ് തൻ്റെ അവസാന ശ്വാസം വരെയും കൂടുതൽ ആകൃഷ്ടത കണ്ടെത്തിയിരുന്നു. തന്റെ ഗുരുനാഥനായ പരുമല തിരുമേനിയുടെ പ്രർത്ഥനാ ജീവിതം മാർ ദിവന്നാസിയോസും പിന്തുടർന്നു. ഒരിക്കൽ തിരുമേനിയെ വകവരുത്തുവാൻ വേണ്ടി പ്രതിഫലം വാങ്ങിയ ഒരാൾ തിരുമേനിയുടെ മുറിയിലെ ജനാലയിലേക്ക് കയറിയപ്പോൾ മുട്ടുകുത്തി നിലത്ത് പ്രർത്ഥനയിൽ മുഴുകിയിരിക്കുന്ന തിരുമേനിയെ കണ്ടു. നിരവധി ശ്രമങ്ങൾ നടത്തിയിട്ടും തിരുമേനിയുടെ മുറിയിൽ തനിക്ക് പ്രവേശിക്കുവാനാകില്ലെന്ന് അയാൾ കോടതിയിൽ സാക്ഷ്യപ്പെടുത്തി.

മലങ്കര സഭയുടെ ധീര യോദ്ധാവ് 1934 ഫെബ്രുവരി ഇരുപത്തി മൂന്നിന് ദൈവത്താൽ ചേർക്കപ്പെട്ടു.പരിശുദ്ധ പിതാവിനെ കോട്ടയം പഴയ സെമിനാരിയിൽ പരിശുദ്ധ മദ്ബഹായോട് ചേർന്നു കബറടക്കി. മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി പരിശുദ്ധ സഭ അദ്ദേഹത്തെ മലങ്കര സഭ ഭാസുരൻ (മലങ്കര ഓർത്തഡോക്സ് സഭയുടെ മഹത്തായ ലൂമിനറി) എന്ന ബഹുമാനനാമത്തിൽ അറിയപ്പെടുന്നു. തീയിൽ കുരുത്ത് ജ്വാലിച്ച നാളമായ അങ്ങ് സ്വർഗ്ഗീയ സിംഹാസനത്തിലിരുന്ന് മലങ്കര സഭയെ നയിക്കുക നീണാൽ.

Feedback to: varghesepaul103@gmail.com
Whatsapp : 9497085736